سورة Al-A'la ( The Most High )

سورة Al-A'la ( The Most High ) - Malayalam Karakunnu & Elayavoor عدد الآيات 19

അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക.
അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍.
ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;
മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍.
എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി.
നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല;
അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു.
എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍!
ദൈവഭയമുള്ളവന്‍ ഉദ്ബോധനം ഉള്‍ക്കൊള്ളും.
കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.
അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.
പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.
തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.
അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്കരിച്ചു.
എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.
സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.
അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!
مشاركة الموضوع